Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commits Suicide

കുടുംബനാഥന്‍റെ ആത്മഹത്യ; ബ്ലേഡ് സംഘത്തിന്‍റെ ഭീഷണി കാരണമെന്ന് ശബ്ദസന്ദേശം

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് പലിശ സംഘത്തിന്‍റെ ഭീഷണിയെ തുടർന്നെന്ന് ശബ്ദസന്ദേശം.

മരിക്കുന്നതിന് തൊട്ടുമുന്പ് കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മകനയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. അയൽവാസിയിൽനിന്ന് വാങ്ങിയ 15,000 രൂപ തിരിച്ചടച്ചിട്ടും ഭീഷണി തുടരുന്നതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ഏപ്രില്‍ ആറിനാണ് കുറ്റിക്കാട്ടൂർ സ്വദേശിയും പട്ടികജാതി വിഭാഗക്കാരനുമായ കൃഷ്ണൻ ജോലി സ്ഥലത്ത് തൂങ്ങിമരിച്ചത്.

പ്രദേശവാസിയിനിന്ന് ഒരു വർഷം ന്പ് 15,000 രൂപ കൃഷ്ണൻ കടമായി വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകിയിട്ടും പലിശയും കൂട്ടുപലിശയും ചേർത്ത് വൻ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മരിക്കുന്നതിന് തൊട്ടുമുന്പ് മകനയച്ച കൃഷ്ണന്‍റെ ശബ്ദ സന്ദേശം. ക്രൈംബ്രാഞ്ച് സംഘമെന്ന വ്യാജേന രണ്ടുപേർ കൃഷ്ണനെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന് കുടുംബവും ആരോപിച്ചു. 15,000 രൂപ കടം വാങ്ങിയതിന് 3.5 ലക്ഷം തിരികെ ചോദിച്ചെന്നാണ് ആരോപണം. മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up